ലക്ഷദ്വീപ് വിഷയത്തില്‍ ദ്വീപ് സ്വദേശിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരംമുട്ടി യുവമോര്‍ച്ചാ നേതാവ് ഗണേഷ് . ദ്വീപ് സ്വദേശിയായ അല്‍ത്താഫ് എന്ന യുവാവിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറിയ ഗണേഷിന് പ്രഫുല്‍ പട്ടേല്‍ കൊണ്ടുവന്ന വികസനങ്ങളെ ന്യായീകരിക്കാന്‍ കഴിഞ്ഞില്ല.
കൃത്യമായ ഉത്തരം നല്കാനില്ലാതെ വികസനമെന്ന് മാത്രം ആവര്‍ത്തിക്കുകയായിരുന്നു യുവമോര്‍ച്ചാ നേതാവ് ചെയ്തത്.
ഇതിനിടെ ദ്വീപിലെ തെങ്ങുകളില്‍ കാവി പെയിന്റടിച്ച നടപടിയെ അല്‍ത്താഫ് ചോദ്യം ചെയ്യുകയും സൗന്ദര്യവത്കരണമെന്ന വാദമുന്നയിക്കാന്‍ തെങ്ങ് കല്ല്യാണത്തിനുപോകുന്നുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു.
കീടം വരാതിരിക്കാനാണ് പെയിന്റ് അടിക്കുന്നതെങ്കില്‍ ഇലക്ട്രിക് പോസ്റ്റിലും ടെലഫോണ്‍ പോസ്റ്റിലും കാവി അടിക്കുന്നതിന്റെ ന്യായീകരണം എന്താണെന്നും അല്‍ത്താഫ് ചോദിച്ചു. ആ ചോദ്യത്തിനും വിഷയം മാറ്റുകയല്ലാതെ ഗണേഷന് മറുപടി പറഞ്ഞില്ല.
നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുള്ള ഇന്‍വെസ്റ്റ് ഇന്ത്യയുടെ വെബ്സൈറ്റില്‍ ദിവസങ്ങള്‍ക്കുമുന്‍പ് അപലോഡ് ചെയ്തിരിക്കുന്ന 253 പ്രോജക്ടുകളെക്കുറിച്ചും അല്‍ത്താഫ് സംശയമുന്നയിച്ചു.
രണ്ട് ലക്ഷദ്വീപ് ഡിസ്ട്രിക്ട് പ്രോജക്ടുകളും രണ്ട് പ്രൈവറ്റ് പ്രോജക്ടകളുമടങ്ങുന്ന ഈ പദ്ധതികള്‍ക്കായി 630.35 ബില്ല്യണ്‍ യുഎസ് ഡോളറിന്റെ അവസരമുണ്ടെന്നാണ് സൈറ്റില്‍ പറയുന്നതെന്നും ഇത് കച്ചവടമല്ലേ എന്നും അല്‍ത്താഫ് ചോദിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക