ഓക്സിജൻ വിലവർധനവ് സംബന്ധിച്ചുള്ള ഹർജി ഇന്നും ഹൈക്കോടതിയിൽ. ഓക്സിജൻ വിലവർധനവുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ സമർപ്പിച്ച ഹർജിയാണ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നത്. ഓക്സിജൻ വിതരണ കമ്പനികൾ മെഡിക്കല്‍ ഓക്സിജന്റെ വില വര്‍ധിപ്പിച്ച നടപടിയില്‍ സർക്കാരിന്റെ ഇടപെടൽ ഉടനുണ്ടാകണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.
അതേസമയം, ഓക്സിജന്റെ വില നിശ്ചയിക്കുന്നതും മറ്റുമുള്ള ചുമതലകൾ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയുടെ കീഴിലാണെന്നാണ് കോടതിക്ക് മുന്നിൽ സർക്കാർ അറിയിച്ചിരിക്കുന്നത്. ആയതിനാൽ തന്നെ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയെയും കോടതി കക്ഷി ചേർത്തിരുന്നു.
കോവിഡ് ചികിത്സാ നിരക്ക് ഏകീകരിച്ച ഉത്തരവില്‍ മെഡിക്കല്‍ ഓക്സിജന്‍ അമിത വില ഈടാക്കരുതെന്നുള്ള നിർദേശം നൽകിയിരുന്നതായും ആശുപത്രി മാനേജ്മെന്റുകള്‍ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ആശുപത്രികളുടെ പ്രവർത്തനത്തിൽ വിതരണ കമ്പനികളുടെ നടപടി പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നാണ് മാനേജ്മെന്റുകൾ വാദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക