കവിയും ഗാനരചയിതാവുമായ എസ് രമേശന് നായരെ അനുസ്മരിച്ച് സംവിധായകന് ലാല്‍ ജോസ്. ചന്ദ്രനുദിക്കുന്ന ദിക്കില്‍ ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയത് രമേശന് നായര്‍ ആയിരുന്നു.
ലാല്‍ ജോസിന്റെ കുറിപ്പ്:
ചന്ദ്രനുദിക്കുന്ന ദിക്കിലെ ”ഒരു കുഞ്ഞുപൂവിന്റെ ഇതളില്‍ നിന്നൊരു തുളളി മധുരം” ഒന്ന് കേട്ട് നോക്കൂ. ഉപാസനമൂര്‍ത്തിയോട് അക്ഷരവരം യാചിക്കുന്ന കവിയെ കാണാം. കുടവുമായി പോകുന്ന അമ്പാടി മുകില്‍ ഹൃദയത്തില്‍ തളിക്കുന്ന അമൃതായിരുന്നു രമേശന് നായര്‍ സാറിന് കവിത.
അത്രമേല്‍ ബഹുമാനത്തോടെ പ്രാര്‍ത്ഥനയോടെ കവിതയെ സമീപിച്ച എഴുത്തുകാരന്. മനം കുളിര്‍ക്കണ പുലരി മഞ്ഞും സൂര്യകാന്തിപ്പൂക്കളും അമ്പാടി പയ്യുകളും ഉളള ചന്ദ്രനുദിക്കുന്ന ദിക്കിലെ ഫാന്റസി ഗ്രാമത്തെ അദ്ദേഹം പാട്ടുകളാല്‍ സമൃദ്ധമാക്കി.
വിദ്യാജിയും ഞാനും വിദ്യാര്‍ത്ഥികളായി മാഷിന്റെ മുമ്പിലെന്ന പോലെയിരുന്ന ആ പാട്ട്കാലം. കാണാതീരത്തേക്ക് യാത്രപോയ കവിയെക്കുറിച്ചുളള ആ നല്ല ഓര്‍മ്മകള്‍ക്കു മുമ്പില്‍ എന്റെ പ്രണാമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക