തിരുവനന്തപുരം: വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈൻറെ രാജിയെ സ്വാഗതം ചെയ്യുന്നുവെന്ന് എംഎൽഎ കെ കെ രമ. വനിതാ കമ്മീഷൻ അധ്യക്ഷയെ നിശ്ചയിക്കുന്നതടക്കം പാർട്ടിയുടെ ചരടുവലികൾക്ക് അപ്പുറം സ്വതന്ത്രമായ പ്രവർത്തനം ഉണ്ടാവണമെന്ന് കെ കെ രമ പറഞ്ഞു.
പാർട്ടിയാണ് കോടതി എന്ന് പറയുന്ന ഒരു പരാമർശം ജോസഫൈനിൽ നിന്ന് ഉണ്ടായത് പാർട്ടിയുടെ ചട്ടങ്ങൾക്ക് കീഴിൽ നിലക്കുന്നത് കൊണ്ടാണ്. വനിതാ കമ്മീഷൻ അടക്കമുള്ള എല്ലാ കമ്മീഷനുകളും സർക്കാറിന് അതീതമായി നിൽക്കാൻ കഴിയുന്ന ഒരു സ്വതന്ത്ര ഇടമായി മാറണം എന്നും കെ കെ രമ കൂട്ടിച്ചേർത്തു.
വാളയാർ-പാലക്കട് പെൺക്കുട്ടിയുടെ വിഷയം വന്നപ്പോൾ വനിതാ കമ്മീഷന് ഇടപെടാൻ കഴിയാതിരുന്നത് പാർട്ടിയുടെ ചരട് വലികൾ മൂലമാണ്. ഇത് ഒരു വ്യക്തിയുടെ വിഷയമല്ല. സ്വതന്ത്രമായ പ്രവർത്തനത്തിന് കഴിഞ്ഞില്ലെങ്കിൽ വനിതാ കമ്മീഷനെ കൊണ്ട് കാര്യമില്ലെന്നും എംഎൽഎ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക