പട്ന: സ്വപ്നത്തില്‍ വന്ന് തന്നെ ഒരു മന്ത്രവാദി നിരന്തരം ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനില്‍. ബീഹാറിലാണ് സംഭവം.ബീഹാറിലെ ഔറംഗബാദ് ജില്ലയിൽ നിന്നുള്ള യുവതിയാണ് പരാതിയുമായി എത്തിയത്.
ഈ വർഷം ജനുവരിയിൽ രോഗിയായ മകന് ചികിത്സ തേടാനാണ് താൻ മന്ത്രവാദിയെ സമീപിച്ചതെന്ന് യുവതി അവകാശപ്പെട്ടു. മന്ത്രവാദി ഒരു മന്ത്രം നൽകി ഒരു ആചാരപരമായ പ്രക്രിയ പിന്തുടരാൻ ആവശ്യപ്പെട്ടു. യുവതി പറഞ്ഞു. എന്നാല്‍ 15 ദിവസത്തിനുശേഷം വ്യക്തമല്ലാത്ത അസുഖത്തെ തുടർന്ന് മകൻ മരിച്ചു.
മകൻ അപ്രതീക്ഷിതമായി മരിച്ചതിനുശേഷം താന്‍ ക്ഷേത്രത്തിൽ തിരിച്ചെത്തി മന്ത്രവാദിയോട് മകന്റെ അകാല മരണത്തിന്റെ കാരണം ചോദിക്കുകയും ചെയ്തു. മന്ത്രവാദിയെ കണ്ട ശേഷം വീട്ടില്‍ തിരികെ എത്തുകയും ഉറങ്ങിക്കിടന്ന തന്നെ സ്വപ്നത്തില്‍ മന്ത്രവാദി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായി യുവതി പറയുന്നു. മരിച്ചു പോയ മകനാണ് തന്നെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ചതെന്നും യുവതി അവകാശപ്പെട്ടു.
പിന്നീട്, തന്റെ സ്വപ്നങ്ങളിൽ മന്ത്രവാദി സ്ഥിരമായി പ്രത്യക്ഷപ്പെടുകയാണെന്നും ആവർത്തിച്ച് തന്നെ ബലാത്സംഗം ചെയ്യുന്നുവെന്നും യുവതി അവകാശപ്പെട്ടു. യുവതിയുടെ പരാതില്‍ മന്ത്രവാദിയെ പൊലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ച ശേഷം പിന്നീട് വിട്ടയച്ചു
യുവതിയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് പൊലീസ് പറയുന്നു. പോലീസ് ഉദ്യോഗസ്ഥർ ബന്ധുക്കളുമായി ബന്ധപ്പെടുകയും ചികിത്സയ്ക്കായി ഒരു മാനസിക സ്ഥാപനത്തിൽ പ്രവേശിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ലളിത് നാരായണൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക