രാജ്യത്താകെ വലിയ കോളിളക്കം സൃഷ്ടിച്ച പ്രതിഷേധമാണ് കർഷക സമരം. രാജ്യതലസ്ഥാനത്ത് നടന്ന പ്രതിഷേധ സമരം ഏഴാം മാസത്തിലേയ്ക്ക് കടക്കുകയാണ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം ആറ് മാസം പിന്നിടുമ്പോഴും അവരുടെ ആവശ്യങ്ങൾക്ക് യാതൊരു പരിഗണനയും ലഭിച്ചിട്ടില്ല. ഏഴാം മാസത്തിലേയ്ക്ക് കടക്കുന്നതിനാൽ തന്നെ ഗവർണറുടെ വസതിയിലേക്ക് മാർച്ച് നടത്തുവാനും വിഷയത്തെ സംബന്ധിച്ച് രാഷ്ട്രപതിയ്ക്കായുള്ള നിവേദനം ഗവർണർക്ക് സമർപ്പിക്കുവാനും കർഷക സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.
ആധാറും പാൻകാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതുള്ള സമയപരിധി വീണ്ടും നീട്ടി
പ്രതിഷേധ പരിപാടികളുടെ പ്രധാന മുദ്രാവാക്യം ‘കൃഷിയെ രക്ഷിക്കൂ, ജനാധിപത്യത്തെ രക്ഷിക്കൂ’ എന്നതാണ്. രണ്ടാം കോവിഡ് തരംഗം അവസാന ഘട്ടത്തിലേക്ക് എത്തിയ സാഹചര്യത്തിൽ സമരം കടിപ്പിക്കുക എന്നതാണ് കർഷക സംഘടനകളുടെ ആവശ്യം. നാളിതുവരെ ആയിട്ടും കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കേന്ദ്രമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക