തിരുവനന്തപുരം: സ്വകാര്യ സ്കൂള്‍ അദ്ധ്യാപകരുടെ ശമ്ബളം കൊവിഡിന്റെ പേരില്‍ വെട്ടിക്കുറച്ചെന്ന പരാതി അനേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. പൊതു വിദ്യാഭ്യാസ ഡയറക്ടറും സി.ബി.എസ്.ഇ റീജിയണല്‍ ഡയറക്ടറും പരാതിയെക്കുറിച്ച് അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു.
വെട്ടിക്കുറച്ച ശമ്ബളം കുടിശിക സഹിതം തിരികെ നല്‍കണമെന്നാണ് ആവശ്യം. വെള്ളയമ്ബലത്തെ സ്വകാര്യ സ്കൂള്‍ അദ്ധ്യാപികയായ മേഴ്സി മോള് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.അദ്ധ്യാപകരുടെ ശമ്ബളത്തില്‍ 15 മുതല്‍ 50 ശതമാനം വരെ കുറവു വരുത്തിയെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ കുട്ടികളുടെ ഫീസിനത്തില്‍ ഒരു കുറവും വരുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക