കോവിഡ് 19 വാക്സിൻ വിതരണത്തിലെ അസമത്വം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ലോകാരോഗ്യസംഘടന. സമ്പന്ന രാജ്യങ്ങൾ ചെറുപ്പക്കാർക്കുൾപ്പെടെ വാക്സിൻ നൽകുമ്പോൾ ദരിദ്രരാജ്യങ്ങള്‍ക്ക് ആവശ്യത്തിനുള്ള വാക്സിൻ പോലും ലഭ്യമാകുന്നില്ലെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. ആഫ്രിക്കയിലെ കോവിഡ് രോഗവ്യാപനവും മരണ നിറയ്ക്കും നാൽപ്പത് ശതമാനമാണ് വർധിച്ചിരിക്കുന്നത്. മാത്രമല്ല, ഇപ്പോഴുള്ള ഡെൽറ്റ വകഭേദങ്ങളുടെ വ്യാപനം എന്നത് അപകടമാണെന്നും ആരോഗ്യ സംഘടന പറയുന്നു.
ലക്ഷദ്വീപ് വിഷയത്തിൽ പുതിയ സമരമുറയുമായി സേവ് ലക്ഷദ്വീപ് ഫോറം, ‘ഓലമടലെന്‍ സമരം’ സംഘടിപ്പിക്കും
എച്ച്ഐവി കാലത്ത് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സങ്കീര്‍ണമായ ചികിത്സകള്‍ക്ക് സാധിക്കില്ലെന്ന് വാദം ഉയർന്നിരുന്നു. ആ പഴയകാല അവസ്ഥയ്ക്ക് തുല്യമാണ് ഇപ്പോഴത്തെ അവസ്ഥയും. വാക്സിൻ വിതരണത്തിലാണ് ഇപ്പോൾ അസമത്വം കാണിക്കുന്നത്. ആഗോള സമൂഹം എന്ന നിലയിൽ ലോകം തന്നെ പരാജയപ്പെടുന്ന അവസ്ഥാനുള്ളതെന്നും ആരോഗ്യ സംഘടന പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക