ലക്ഷദ്വീപിൽ വേറിട്ട സമരം സംഘടിപ്പിക്കുവാനൊരുങ്ങി സേവ് ലക്ഷദ്വീപ് ഫോറം. ‘ഓലമടലെന്‍ സമരം’ എന്ന പേരിലാണ് സമരം സംഘടിപ്പിക്കാനൊരുങ്ങുന്നത്. തിങ്കളാഴ്ചയായിരിക്കും പുതിയ സമരമുറ നടത്തുക. തേങ്ങയോ ഓലയോ മടലോ ചിരട്ടയോ ഒന്നും തന്നെ വീടിന് പരിസരത്തോ പൊതുസ്ഥലങ്ങളിലോ കാണരുതെന്ന് അധികൃതരുടെ ഉത്തരവിന് നേരെയാണ് സമരം നടത്തുന്നത്. പറമ്പുകളിൽ ഓലമടൽ കൂട്ടിത്തിട്ട അതിനു മുകളിൽ കിടന്നുകൊണ്ടാണ് ലക്ഷദ്വീപുകാർ സമരം ചെയ്യാനൊരുങ്ങുന്നത്.
ഗ്രീൻപീസിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാമോ?
‘ലക്ഷദ്വീപ് ഖരമാലിന്യസംസ്കരണ നിയമം 2018’ന്റെ ചുവടുപിടിച്ചാണ് ഭരണനേതൃത്വം ഉത്തരവിറക്കിയിരിക്കുന്നത്. തേങ്ങയും ചിരട്ടയും വലിച്ചെറിഞ്ഞാല്‍ 200 രൂപയാണ് പിഴ. 500 മുതല്‍ 5000 രൂപവരെയാണ് മറ്റുള്ളവയ്ക്കുള്ള പിഴ തുകകൾ. എന്നാൽ പുതിയ ഉത്തരവിന് നേരെ കടുത്ത പ്രതിഷേധമാണ് ലക്ഷദ്വീപിൽ ഉയർന്നിരിക്കുന്നത്. ജൈവമാലിന്യം ശേഖരിക്കുന്ന താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടശേഷമാണ് ഉത്തരവിറക്കിയതെന്ന് ദ്വീപുകാർ പറയുന്നു. തെങ്ങുകൾ നിറഞ്ഞ ദ്വീപിൽ ഇതെങ്ങനെ പ്രയോഗികമാകുമെന്നാണ് ദ്വീപുകാർ ചോദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക