കൊല്‍ക്കത്ത: ഇളവുകളോടെ പശ്ചിമ ബംഗാളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ജൂലായ് 15 വരെ നീട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ ജൂലായ് ഒന്നിന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നീട്ടിയത്.ബാങ്ക്-ധനകാര്യ സ്ഥാപനങ്ങള്‍ക്ക് രാവിലെ പത്ത് മുതല്‍ രണ്ട് വരെ പ്രവര്‍ത്തിക്കാം. ബസുകളില്‍ പകുതി യാത്രക്കാര്‍ മാത്രം, ഡ്രൈവറും കണ്ടക്ടറും വാക്സിന് സ്വീകരിച്ചവരായിരിക്കണം.
സലൂണ്‍, ജിം, ബ്യൂട്ടി പാര്‍ലര്‍ എന്നിവ 50 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് രാവിലെ പത്ത് മുതല്‍ നാല് വരെ പ്രവര്‍ത്തിക്കാം, പ്രവേശനം പകുതി ജീവനക്കാര്‍ക്ക് മാത്രം.പച്ചക്കറി വില്‍ക്കുന്ന കടകള്‍ ആറ് മുതല്‍ പന്ത്രണ്ട് വരെയും, മറ്റുള്ളവ പതിനൊന്ന് മുതല്‍ എട്ട് മണി വരെയും തുറക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക