തൃശൂര്‍:രാമനാട്ടുകരയിലെ സ്വര്‍ണകള്ളക്കടത്ത് പ്രതികള്‍ക്ക് ഏതെല്ലാം നേതാക്കളുമായി ബന്ധമുണ്ട്, ഏതെല്ലാം നേതാക്കളാണ് അവരെ സംരക്ഷിക്കുന്നത് എന്നതിലേക്ക് കൂടി അന്വേഷണം പോകണം. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അവലംബിക്കുന്ന മൗനം ഉപേക്ഷിച്ച് നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
കണ്ണൂരിലെ രാഷ്ട്രീയ അതിക്രമങ്ങള്‍ ഇപ്പോള്‍ കുറവുണ്ട്. വേറെ പണിയില്ലാതായപ്പോള്‍ ഇവര്‍ മറ്റു ജോലികളിലേക്ക് തിരിയുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകങ്ങളെ സി.പി.എം പരസ്യമായി പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു . സൈബര്‍ ഇടങ്ങളിലെ സി.പി.എം ഗുണ്ടകള്‍ ക്രിമിനല്‍ കേസിലും പ്രതികളാണ്. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്ക് പ്രതികളെ ന്യായീകരിക്കേണ്ടി വരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികളെ സംരക്ഷിക്കുന്ന സിപിഎം നേതാക്കളിലേക്കും അന്വേഷണം എത്തണം. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് സിപിഎം പിന്തുണ നല്‍കുകയാണെന്നും ക്രിമിനല്‍ സംഘങ്ങളേയും സ്വര്‍ണക്കടത്തുകാരേയും സ്ത്രീപീഡകരേയും സംരക്ഷിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്നും സതീശന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക