തിരുപ്പതി: തിരുപ്പതിയിൽ യുവാവ് ഭാര്യയെ കൊന്ന് സ്യൂട്ട് കേസിലാക്കി കത്തിച്ചു. ദിവസങ്ങൾക്കു മുൻപു സ്യൂട്ട് കേസിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ഹൈദരാബാദിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി ഭുവനേശ്വരിയുടേതാണെന്നു (27) പൊലീസ് സ്ഥിരീകരിച്ചു. ഭർത്താവ് ശ്രീകാന്ത് റെഡ്ഡിയാണ് ഇവരെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു.
തിരുപ്പതിയിലെ അലിപിരി പോലീസ്, ശ്രീ വെങ്കട രമണ റുയ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിക്ക് സമീപം കുറ്റിക്കാട്ടില്‍നിന്ന് ജൂണ്‍ 23 ന് സ്യൂട്ട്കേസില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
കോവിഡിനേ തുടര്‍ന്ന് ഭുവനേശ്വരിയും ഭര്‍ത്താവ് ശ്രീകാന്ത് റെഡ്ഡിയും 18 മാസം പ്രായമുള്ള മകളും കഴിഞ്ഞ മൂന്ന് മാസമായി തിരുപ്പതിയിലാണ് താമസിച്ചിരുന്നത്. ഭുവനേശ്വരി കോവിഡ് ബാധിച്ചു മരിച്ചെന്നാണു ശ്രീകാന്ത് ബന്ധുക്കളോടു പറഞ്ഞിരുന്നത്.
കോവിഡ് വ്യാപനത്തെ തുടർന്നു കഴിഞ്ഞ കുറച്ചു നാളായി ഭുവനേശ്വരി വർക് ഫ്രം ഹോമായിരുന്നു. എൻജിനീയറിങ് ബിരുദധാരിയായ ശ്രീകാന്തിന് ഏതാനും മാസങ്ങൾക്കു മുൻപു ജോലി നഷ്ടമായി. മൃതദേഹം 90 ശതമാനത്തോളം കത്തിക്കരിഞ്ഞ നിലയിലായിരുന്നെന്നും ദിവസങ്ങൾക്കു മുൻപു ശ്രീകാന്ത് ഷോപ്പിങ് മാളിൽനിന്നു വലിയ സ്യൂട്ട് കേസ് വാങ്ങിയതു ശരീരം ഒളിപ്പിക്കാനാണെന്നും പിന്നീട് ഇയാൾ ശരീരം കത്തിച്ചെന്നും തിരുപ്പതി അർബൻ പൊലീസ് മേധാവി രമേശ് റെഡ്ഡി പറഞ്ഞു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ശ്രീകാന്ത് സ്യൂട്ട്കേസുമായി അപ്പാര്‍ട്ട്മെന്റിലേക്ക് പ്രവേശിക്കുന്നതായും കുറച്ച് സമയത്തിന് ശേഷം മകള്‍ക്കൊപ്പം ഇതുമായി പുറത്തുപോകുന്നതിന്റേയും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ആശുപത്രി പ്രദേശത്ത് ഇയാള്‍ ടാസ്കി കാറില്‍ സഞ്ചരിക്കുന്നതിന്റേയും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.
പൊലീസ് ടാക്സി ഡ്രൈവറെ പിടികൂടി ചോദ്യം ചെയ്തതോടെ മൃതദേഹം മറവ് ചെയ്യാന്‍ റെഡ്ഡിയെ സഹായിച്ചതായി അയാള്‍ സമ്മതിച്ചു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ശ്രീകാന്ത് റെഡ്ഡിക്ക് വേണ്ടി അന്വേഷം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക