സേലം: കോവിഡിനെ 15 ദിവസത്തിനുള്ളിൽ തുരത്താൻ സാധിക്കുന്ന മരുന്ന് തന്റെ കയ്യിലുണ്ടെന്നും വിൽക്കാൻ സമ്മതിക്കണം എന്നും ആവശ്യപ്പെട്ട് 200 അടി ഉയരമുള്ള മൊബൈൽ ഫോൺ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി.
ലോറി ഡ്രൈവറായ സെന്തിൽ (38)ആണ് മരുന്ന് വിൽക്കാൻ അനുവദിക്കണം എന്നും ഇല്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് ഭീഷണി മുഴക്കിയത്. സെവ്വാപ്പേട്ട പോലീസും അഗ്നിശമനസേനയും സംഭവസ്ഥലത്തെത്തി.
മണിക്കൂറുകളോളം സംസാരിച്ചതിന് ശേഷമാണ് ഇയാൾ താഴെ ഇറങ്ങാൻ തയ്യാറായത്. കോവിഡിനുള്ള മരുന്ന് വിൽക്കണം എന്ന ആവശ്യം നിറവേറ്റാമെന്ന് പോലീസുകാർ സമ്മതിച്ചതോടെ താഴെയിറങ്ങിയ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക