ആലുവയിൽ ഗർഭിണിയായ യുവതിക്കും പിതാവിനും ക്രൂര മർദ്ദനമേറ്റു. സംഭവത്തിൽ പൊലീസ് കേസെടുത്തു. ആലങ്ങാട് പൊലീസ് കേസെടുത്തത് ഭർത്താവ് ജൗഹർ മാതാവ് സുബൈദ എന്നിവർക്കെതിരെയാണ്. കേസ് എടുത്തിട്ടുള്ളത് ഗാർഹിക പീഡനം, ക്രൂരമായ മർദ്ദനം എന്നീ വകുപ്പുകൾ ചുമത്തിയാണ്. ഉടൻ പ്രതികളെ പിടികൂടുമെന്ന് ആലങ്ങാട് സി ഐ അറിയിച്ചു. ക്രൂരപീഡനത്തിന്റെ വാർത്ത പുറത്ത് വരുന്നത് ഇന്നലെ ഉച്ചയോടെയാണ്. ജൗഹറുമായുള്ള നൗലത്തിന്റെ വിവാഹം ഏഴ് മാസം മുൻപായിരുന്നു. നൗലത്തിന് സ്ത്രീധനമായി കുടുംബം നൽകിയത് പത്ത് ലക്ഷം രൂപയാണ്. ഇതിൽ രണ്ട് ലക്ഷം രൂപ സ്വർണമായും എട്ട് ലക്ഷം രൂപ പണമായുമാണ് നൽകിയത്. ജൗഹർ ഈ പണം ഉപയോഗിച്ച് വീടുവാങ്ങി.
അടിയന്തര ഉപയോഗത്തിന് അനുമതി തേടി സൈഡസ് കാഡില; ലോകത്തെ ആദ്യത്തെ പ്ലാസ്മിഡ് ഡിഎന്‍എ വാക്സിന് !
ഇയാൾ മാസങ്ങൾ കഴിഞ്ഞതോടെ വീട് വിൽക്കാൻ ശ്രമം നടത്തി. നൗലത്ത് ഇക്കാര്യം പിതാവിനെ അറിയിച്ചു. ഇക്കാര്യം ചോദിക്കാൻ സലീം, ജൗഹറിന്റെ വീട്ടിലെത്തി. എന്നാൽ വീട് വിൽക്കാൻ അനുവദിക്കണമെന്നും അല്ലെങ്കിൽ കൂടുതൽ പണം നൽകണമെന്നുമായിരുന്നു ജൗഹർ ആവശ്യപ്പെട്ടത്. എന്നാൽ സലീം ഇതിന് തയ്യാറായില്ല. ഇതേ തുടർന്നാണ് മർദനമുണ്ടായത്. പിതാവിനെ മർദിക്കുന്നത് കണ്ട് എത്തിയ നൗലത്തിനെ ജൗഹർ മർദിക്കുകയും അടിവയറ്റിൽ ചവിട്ടുകയും ചെയ്തു. കൂടാതെ ഗുരുതരമായി പരുക്കേറ്റ നൗലത്ത് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക