കൊടകര കുഴല്‍പ്പണക്കേസില്‍ ചോദ്യം ചെയ്യലിന് വിധേയനാണ് എം. ഗണേശന്. ഗണേശൻ തന്നെ ബിജെപി സംഘടനാ സെക്രട്ടറിയായി ഇനിയും തുടരും. കേന്ദ്ര നേതൃത്വവും ഗണേശനെ നീക്കുന്നതിനായി ഇടപെട്ടിരുന്നുവെങ്കിലും സാധ്യമായില്ല. കേരളം ഘടകത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്നാണ് കേന്ദ്ര തേതൃത്വം തീരുമാനത്തിൽ നിന്ന് പിന്മാറിയത്. ആര്‍എസ്എസ് നേതൃത്വം എം ഗണേശന്റെ പേര് വീണ്ടും നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് വിവരം.
കൊടകര കുഴല്‍പ്പണക്കേസില്‍ ചോദ്യം ചെയ്യലിന് വിധേയനായതിനോടൊപ്പം ബത്തേരി കോഴ വിവാദത്തിലും ആരോപണ വിധേയനായിരുന്നു എം. ഗണേശന്. കൊച്ചിയില്‍ ചേര്‍ന്ന ആര്‍എസ്എസ് നേതൃയോഗത്തിലാണ് സംഘടന സെക്രട്ടറിയായി എം.ഗണേശൻ തന്നെ തുടരുമെന്ന് വ്യക്തമാക്കിയത്. എന്നാൽ, കേസിൽ സംഘടന സെക്രട്ടറി എന്ന നിലയില്‍ ഗണേശന് വലിയ വീഴ്ച വന്നുവെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക