രാജ്യത്ത് സ്പുട്നിക് ലൈറ്റ് കോവിഡ് വാക്സിൻ ലഭ്യമാകില്ല. സ്പുട്നിക് ലൈറ്റ് കോവിഡ് വാക്സിന് ഇന്ത്യയിൽ പരീക്ഷണത്തിന് അനുമതി നിഷേധിച്ചു. മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിലാണ് ഇന്ത്യ വാക്സിൻ പരീക്ഷണത്തിന് അനുമതി നിഷേധിച്ചത്. ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ആണ് ഇതിനായി അനുമതി ആവശ്യപ്പെട്ടത്.
ഡ്രഗ് കണ്ട്രോള് ജനറല്‍ ഓഫ് ഇന്ത്യയാണ് അനുമതി നിഷേധിച്ച വിവരം അറിയിച്ചത്. അതേസമയം, രാജ്യത്ത് അടിയന്തര ഉപയോഗത്തിന് സൈഡസ് കഡില ഡിസിജിഐയ്ക്ക് അപേക്ഷ നല്കി. 12 വയസിനും മുകളിലുള്ളവരില്‍ അടിയന്തര വാക്സിന് ഉപയോഗത്തിനായാണ് അപേക്ഷ നൽകിയിരിക്കുന്നത്. നിലവില്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഡ്രഗ്സ് കണ്‍ട്രോളറെ സമീപിക്കുന്ന അഞ്ചാമത്തെ കമ്പനിയാണ് സൈഡസ് കാഡില. അനുമതി ലഭിച്ചാല്‍ ലോകത്തെ ആദ്യത്തെ പ്ലാസ്മിഡ് ഡിഎന്‍എ വാക്സിന് എന്ന പേര് സൈക്കോവ് ഡിക്കു ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക