രാജ്യത്ത് കേന്ദ്രസർക്കാർ പുതുക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി ആവർത്തിച്ചു. കാര്‍ഷിക നിയമങ്ങളില്‍ ചില വിട്ടു വീഴ്ചകള്‍ നടത്താമെന്ന് കൃഷിമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് കർഷകരെ അനുനയിപ്പിക്കാനുള്ള ശ്രമം നടത്തിയത്. എന്നാൽ കർഷകരുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് നേരത്തെ അറിയിച്ചിട്ടുണ്ടെന്നും ഇപ്പോഴും അതിനു തയ്യാറാണെന്നും കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ആവർത്തിച്ചു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് 17.5 കോടി രൂപ നല്കി നീരവ് മോദിയുടെ സഹോദരി
പുതിയ കാര്‍ഷിക നിയമം രാജ്യത്തെ കര്‍ഷകരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കേന്ദ്രത്തിന്റെ പക്ഷം. കര്‍ഷക നിയമങ്ങള്‍ കര്‍ഷകരുടെ ജീവിതത്തില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്താന്‍ പോകുന്നതെന്നും കാര്‍ഷിക വിദഗ്ദരുടെ 30 വര്‍ഷത്തെ പഠനത്തിന്റെ ഫലമാണ് ഈ കാര്‍ഷിക നിയമമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ മൂന്നും പിന്‍വലിക്കാതെ സമരങ്ങള്‍ അവസാനിപ്പിക്കില്ലെന്നും കൂടുതല്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക