കുട്ടികളുടെ ആരോഗ്യത്തിനു ഹാനികരമായ വിഷപദാര്‍ഥങ്ങള്‍ ഉൾക്കൊണ്ടതാണെന്ന് കണ്ടെത്തിയതോടെ ആയിരത്തി അഞ്ഞൂറോളം കളിപ്പാട്ടങ്ങൾ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്കി ബഹ്റൈന്‍. കുട്ടികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന രാസപദാര്‍ഥങ്ങള്‍ ഇവാലിയിലുള്ളതായി കണ്ടെത്തിയെന്നാണ് വിവരം. കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടകളില്‍ നടത്തിയ പരിശോധനയിലാണ് കുട്ടികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും അപകടം വിതയ്ക്കുന്ന കളിപ്പാട്ടങ്ങള്‍ വ്യാപകമായി കണ്ടെത്തിയത്. വാണിജ്യ-വ്യാപാര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഫീല്‍ഡ് സര്‍വേയുടെ ഭാഗമായായിരുന്നു പരിശോധന.
മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയായില്ല, ഇന്ത്യയില്‍ സ്പുട്നിക് ലൈറ്റ് വാക്സിന് അനുമതിയില്ല
പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ ആന്റിമണി അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കളിപ്പാട്ടങ്ങൾ കുട്ടികളുടെ കണ്ണിനും ശ്വാസകോശത്തിനും വലിയ തോതിൽ ദോഷം ചെയ്യും. കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ഗള്‍ഫ് ടെക്നിക്കല്‍ റെഗുലേഷന് കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരിശോധനകൾ കൂടുതൽ വ്യാപകമാക്കാനും നിർദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക