തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകൾ പ്രസിദ്ധീകരിക്കുന്നത് പുനസ്ഥാപിക്കാൻ സർക്കാരിന്റെ തീരുമാനം. ഇന്ന് മുതൽ പ്രതിദിന കോവിഡ് വിവര പട്ടികയിൽ പേരുകൾ വീണ്ടും ഉൾപ്പെടുത്തും. പേരും വയസും സ്ഥലവും ഇന്ന് മുതൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അതത് ജില്ലാ മെഡിക്കല്‍ ഓഫിസുകളില്‍ വിവരം ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
കോവിഡ് മരണ കണക്കിനെച്ചൊല്ലി സർക്കാരും പ്രതിപക്ഷവും ഏറ്റുമുട്ടുന്നതിനിടെയാണ് തീരുമാനം എന്നത് ശ്രദ്ധേയമാണ്. പട്ടിക പുനപ്രസിദ്ധീകരിക്കാൻ സർക്കാർ തയാറായില്ലെങ്കിൽ പ്രതിപക്ഷം കണക്കുകൾ ശേഖരിച്ച് പട്ടിക പുറത്തുവിടുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഒടുവില്സര്ക്കാര് വഴങ്ങുന്നു. പേരും വയസും സ്ഥലവും പ്രസിദ്ധീകരിക്കും. നേരത്തെ മരണമടഞ്ഞവരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും പരിഗണിക്കും.
ബന്ധുക്കള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെടാനും പരാതി ഉന്നയിക്കാനും വരും ദിവസങ്ങളില്‍ സംവിധാനമൊരുക്കും. പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നത് ഡിസംബറോടെ പൂര്‍ണമായും നിര്‍ത്തിയിരുന്നു. സുപ്രീം കോടതി നിര്‍ദേശ പ്രകാരം നഷ്ടപരിഹാരത്തിന് സാധ്യതതെളിഞ്ഞതോടെ സര്‍ക്കാരിന്റെ കോവിഡ് മരണപ്പട്ടികയില്‍ ആരൊക്കെ എന്നത് സംബന്ധിച്ച് വന്ആശയക്കുഴപ്പം ഉടലെടുത്തു. ഔദ്യോഗിക കണക്കുകള്‍ പുറത്തു വിടുന്നതോടെ ഒഴിവാക്കപ്പെട്ടവര്ക്ക്പരാതി ഉന്നയിക്കാനാകും. ജില്ലകള്‍ക്ക് കൃത്യമായ മരണ കണക്ക് ഏറ്റവും വേഗത്തില്‍ രേഖപ്പെടുത്തേണ്ടിയും വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക