ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ 22 കാരനെ വെട്ടിക്കൊലപ്പെടുത്തി. ക്ഷേത്രത്തിന് സമീപം മാംസാഹാരം കഴിക്കുന്നുണ്ടെന്ന് സംശയിച്ചാണ് മൂന്നുപേര്‍ ചേര്‍ന്ന് യുവാവിനെ ആക്രമിച്ചത്.
ഗംഗിയാബാദ് പോലീസിന്റെ റിപ്പോര്‍ട്ടനുസരിച്ച് പ്രവീൻ സൈനിയും അയാളുടെ സുഹൃത്തുക്കളായ
ദേവേന്ദ്രയും വിനോദും ഗംഗ്നഹർ ഘട്ടിനടുത്ത് ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം. മൂന്നുപേർ അവരെ സമീപിച്ചു. അവർക്കിടയിൽ തർക്കം ഉടലെടുത്തു.
കൊല്ലപ്പെട്ട യുവാവ് ചപ്പാത്തിക്കൊപ്പം സോയ ചാപ്പ് കഴിക്കുകയായിരുന്നു.ഇത് മാംസാഹരമാണെന്ന് കരുതിയാണ് പ്രതികള്‍ ഇവരുമായി തര്‍ക്കത്തിലേര്‍പ്പെട്ടത്.
മദ്യപിച്ച് ലെക്കുകെട്ട പ്രതികള്‍ യുവാവിനെയും സുഹൃത്തുക്കളെയും വടികൊണ്ടും മറ്റും ആക്രമിച്ചു. മാരകമായി പരിക്കേറ്റ യുവാവ് മരിച്ചു. മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക