തിരുവനന്തപുരം: കേരളത്തിലെ ബി.ജെ.പിയില്‍ മാറ്റങ്ങള്‍ വേണമെന്ന് ജേക്കബ് തോമസ്. കേരളത്തിലെ പരാജയത്തിന് ശേഷം കേന്ദ്രനേതൃത്വം തന്നോട് റിപ്പോര്‍ട്ട് തേടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പുറത്തുനിന്ന് കണ്ട ബി.ജെ.പിയും അകത്തുചെന്നപ്പോഴുള്ള ബി.ജെ.പിയും ഒന്നല്ല. കേരളത്തിലെ ബി.ജെ.പിയില്‍ മൂന്നു വര്‍ഷത്തെ കാലാവധിക്കുള്ളില്‍ ചില മാറ്റങ്ങള്‍ വേണം,’ അദ്ദേഹം പറഞ്ഞു.
‘ഡി.വൈ.എഫ്.ഐ ജനങ്ങള്‍ക്ക് ഏറ്റവും സ്വീകാര്യമായി തോന്നുന്ന ഇപ്പോള്‍ കാണുന്ന സേവനമേഖലയിലേക്ക് മാറി. അതുപോലെ യുവമോര്‍ച്ചയും മാറണം,’ ജേക്കബ് തോമസ് പറഞ്ഞു.
യുവമോര്‍ച്ച പ്രതിഷേധവുമായല്ല നടക്കേണ്ടതെന്നും കൂടുതല്‍ സേവനത്തിലേക്ക് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ പരാജയത്തിന് ശേഷം കേന്ദ്രനേതൃത്വം തന്നോട് റിപ്പോര്‍ട്ട് തേടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു
അതേസമയം സംസ്ഥാനത്ത് നിലവില്‍ നേതൃമാറ്റം ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടിയാലോചനകള്‍ക്ക് ശേഷമാണ് കെ. സുരേന്ദ്രനെ പ്രസിഡന്റാക്കിയതെന്നും തോല്‍വിയുടെ പേരില്‍ നേതാവിനെ പെട്ടെന്ന് മാറ്റേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡി.വൈ.എഫ്.ഐയെപ്പോലെ യുവമോര്‍ച്ചയുടെ പ്രവര്‍ത്തന മേഖലയില്‍ മാറ്റം വരുത്തണം
പ്രതികരിക്കാൻ ഇവിടെ എഴുതുക