വിയ്യൂര്‍: മനുഷ്യാവകാശ പ്രവര്ത്തകന് ഫാ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ വിയ്യൂര്‍ ജയിലിലും പ്രതിഷേധം. സ്റ്റാന്‍ സ്വാമിയുടേത് ഭരണകൂട കൊലപാതകമാണെന്ന് ആരോപിച്ച് യുഎപിഇ കേസില്‍ അറസ്റ്റിലായ രൂപേഷ് ഉള്‍പ്പെടെയുള്ള തടവുകാര്‍ പ്രതിഷേധിച്ചു.
ജയിലില്‍ നിരാഹാരമിരുന്നാണ് രൂപേഷും കൂട്ടരും പ്രതിഷേധം രേഖപ്പെടുത്തിയത്. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ കോടതി ഒരു നിമിഷം മൗനമാചരിക്കണമെന്ന രൂപേഷിന്റെ അപേക്ഷ തള്ളിയിരുന്നു. ഇതേതുടര്‍ന്ന് രാജീവന്, രാജന്, ധനീഷ് എന്നിവര്‍ക്കൊപ്പം രൂപേഷും ജയിലില്‍ നിരാഹാരമിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
ചാരുംമജുംദാര് മരിച്ചപ്പോള്‍ കോടതികള്‍ ആദരവ് പ്രകടിപ്പിച്ചുകൊണ്ട് മൗനമാചരിച്ചകാര്യം ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു രൂപേഷിന്റെ അപേക്ഷ. ഈ അപേക്ഷ നിരസിച്ചശേഷം രൂപേഷിന് മൗനം ആചരിക്കാന്‍ കോടതി അനുവാദം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക