തിരുവനന്തപുരം : ജമ്മു കശ്മീരില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച നായ്ബ് സുബേദാര്‍ എം ശ്രീജിത്തിന്റെ ഭൗതികശരീരം രാത്രിയോടെ ജന്മനാട്ടിലെത്തിക്കും. കോയമ്ബത്തൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന ഭൗതികശരീരം റോഡ് മാര്‍ഗം വീട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിന് സമയം കൂടുതല്‍ എടുക്കുന്നതിനാല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിക്കാനുള്ള ഇടപെടലുകളും നടക്കുന്നുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കോഴിക്കോട് സ്വദേശിയാണ് ശ്രീജിത്. രാജ്യത്തിന് വേണ്ടി ജീവന് വെടിഞ്ഞ ധീര ജവാന്റെ മരണത്തില്‍ കൊയിലാണ്ടി പൂക്കാട്ടെ മയൂരം നിശ്ബദമായി തേങ്ങുകയാണ്. ഭാര്യയും രണ്ട് മക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബമാണ് ശ്രീജിത്തിന്റേത്. മൂന്ന് മാസം മുന്‍പാണ് അദ്ദേഹം അവസാനമായി നാട്ടിലെത്തിയത്. അടുത്ത മാസം വീണ്ടും അവധിയെടുത്ത് വീട്ടില്‍ വരാനിരിക്കെയാണ് വീരമൃത്യു സംഭവിച്ചത്.
കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. രജൗരിയിലെ സുന്ദര്‍ബനി സെക്ടറിലെ ദദാല്‍ മേഖലയിലായിരുന്നു സംഭവം. നുഴഞ്ഞു കയറാനുള്ള പാക് ഭീകരരുടെ ശ്രമം തടയുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ആക്രമണത്തില്‍ ശ്രജീത്തും ആന്ധ്രപ്രദേശ് സ്വദേശി എം ജസ്വന്ത് റെഡ്ഡിയും വീരമൃത്യു വരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക