ഡൽഹി: വാട്സ്ആപ്പ് പുതിയ സ്വകാര്യതാ നയം താൽക്കാലികമായി മരവിപ്പിച്ചു. സ്വകാര്യതാ നയത്തിന്റെ പേരിൽ ഉപഭോക്താക്കളുടെ പ്രവർത്തനം പരിമിതപ്പെടുത്തില്ലെന്നും വാട്സ്ആപ്പ് കോടതിയെ അറിയിച്ചു. കോംപറ്റിഷൻ കമ്മിഷൻ ഉത്തരവ് ചോദ്യം ചെയ്യുന്നതും സ്വാകാര്യതാ നയം ചോദ്യം ചെയ്യുന്നതും തമ്മിൽ വ്യത്യാസം ഉണ്ടെന്ന് വാട്സ്ആപ്പിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ അറിയിച്ചു.
സമൂഹ മാധ്യമങ്ങളുടെ സ്വകാര്യതയെ സംബന്ധിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നീ ആപ്ലിക്കേഷനുകൾക്ക് നൽകിയ ഹർജികളിലാണ് ദില്ലി ഹൈക്കോടതിയിൽ വാട്സ്ആപ്പ് മറുപടി നൽകിയത്.
ചീഫ് ജസ്റ്റിസ് ഡി എൻ പാട്ടീൽ, ജ്യോതി സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. സ്വകര്യതാ നയം പറ്റില്ല എന്ന നിലപാട് ആണ് സർക്കാർ മുന്നോട്ട് വെക്കുന്നത്. കേസ് 30 നു വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക