പണത്തിനു വേണ്ടി സ്വന്ത ബന്ധങ്ങള്‍ മറക്കുന്നവരാണ് മനുഷ്യര്‍. നിധി കണ്ടെത്താനായി സ്വന്തം കുടുംബത്തെ പോലും ഇല്ലായ്മ ചെയ്യാന്‍ പലര്‍ക്കും മടിയില്ല. ഇത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നാസികൾ കയ്യടാക്കാതിരിക്കാനായി നിധി എവിടെയോ ഒളിപ്പിച്ചിട്ടുണ്ട് എന്ന് കരുതിയാണ് ഇയാള്‍ കുടുംബാംഗങ്ങളെ കൊല്ലുകയും മൃതദേഹം നശിപ്പിക്കുകയും ചെയ്തത്. ഫാമില്‍ നിന്നും 379 ശരീരഭാഗങ്ങളാണ് പൊലീസ് കണ്ടെത്തിയത്.
ഹുബര്‍ട്ട് കൗസിന് എന്ന് പേരായ ഇയാള്‍ ഭാര്യാസഹോദരന്‍ പാസ്കല്‍ ട്രാക്കോഡ് എന്ന 40 -കാരന്, അയാളുടെ ഭാര്യ ബ്രിജീത്ത്, അവരുടെ രണ്ട് കുട്ടികള്‍ എന്നിവരെയാണ് 2017 ഫെബ്രുവരിയില്‍ കൊന്നുകളഞ്ഞത്. നിധിയുണ്ട് എന്നും പാസ്കല്‍ അത് സഹോദരിയും ഹുബര്‍ട്ടിന്റെ ഭാര്യയുമായ ലിഡിയില് നിന്നും മറച്ചുവച്ചിരിക്കുകയുമാണ് എന്നാണത്രെ ഇയാള്‍ ധരിച്ചിരുന്നത്. ഉണ്ടോ എന്നുപോലും ഉറപ്പില്ലാത്ത നിധിയോട് ആര്‍ത്തി മൂത്ത ഒരാള്‍ എന്നാണ് കോടതി ഇയാളെ വിശേഷിപ്പിച്ചത്.
വെസ്റ്റേണ്‍ ഫ്രാന്‍സിലെ ഓര്വാള്ട്ടിലുള്ള ഭാര്യയുടെ കുടുംബത്തെ വര്‍ഷങ്ങളായി ഇയാള്‍ രഹസ്യമായി നിരീക്ഷിച്ചു വരികയാണ്. ഇയാള്‍ മറഞ്ഞിരുന്ന് അവരുടെ സംഭാഷണങ്ങള്‍ കേള്‍ക്കാനും ശ്രമിച്ചു. ഒരിക്കല്‍ ദേഷ്യം സഹിക്ക വയ്യാതെ ഇയാള്‍ പാസ്കലിനെ മര്‍ദ്ദിക്കുകയും അത് മരണത്തില്‍ കലാശിക്കുകയും ചെയ്തു.
അതോടെ കുടുംബത്തിലെ മറ്റ് മൂന്നുപേരെയും ഇയാള്‍ വകവരുത്തി. കുട്ടികള്‍ രണ്ടുപേരും ഉറങ്ങുകയായിരുന്നു. ഉറക്കത്തില്‍ തന്നെയാണ് അവരെ കൊന്നുകളഞ്ഞത്. ശേഷം അയാള്‍ മൃതദേഹം അവിടെനിന്നും മാറ്റുകയും പിന്നീട് അത് നശിപ്പിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് ഹുബര്‍ട്ടിന്റെ ഫാമില്‍ നിന്നും 379 ശരീരഭാഗങ്ങളാണ് പൊലീസ് കണ്ടെത്തിയത്.
ലിഡിയെ മൃതദേഹം നശിപ്പിക്കാന്‍ സഹായിച്ചതിന്റെ പേരില്‍ മൂന്നുവര്‍ഷത്തെ തടവിന് ശിക്ഷിച്ചു. അതിലൊരു വര്‍ഷം ഇളവ് നല്കി. 16 ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് ഹുബര്ട്ടിനെ 30 വര്‍ഷത്തേക്ക് ശിക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക