മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് അമ്മയെ കുത്തിക്കൊലപ്പെടുത്തി അവയങ്ങള്‍ നീക്കം ചെയ്തശേഷം അത് വറുത്ത തിന്ന 35കാരനായ മകന് വധശിക്ഷ വിധിച്ച് മഹാരാഷ്ട്രയിലെ കോലാപൂരിലെ കോടതി.
ക്രൂരമായ ഈ കൊലപാതകം മാതൃത്വത്തിനേറ്റ ഏറ്റവും വലിയ അപമാനമാണെന്ന് കോടതി പ്രസ്താവിച്ചു. ആ അമ്മയ്ക്ക് അനുഭവിക്കേണ്ടി വന്നത് സമാനതയില്ലാത്ത വേദനയും ക്രൂരതയുമാണെന്നും കോടതി വ്യക്തമാക്കി. വധശിക്ഷയുടെ തീയതി നിശ്ചയിച്ചിട്ടില്ല.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസെന്ന് വിധിയെഴുതിയാണ് കോലപൂര്‍ കോടതി യുവാവിന് വധശിക്ഷ വിധിച്ചത്. മകന് ക്രൂരമായി അമ്മയെ കൊലപ്പെടുത്തിയ സംഭവം സമൂഹമനസാക്ഷിയെ ഞെട്ടിച്ചെന്നും കോലാപൂര്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി മഹേഷ് കൃഷ്ണജി നിരീക്ഷിച്ചു.
തൊഴിലാളിയായ സുനില്‍ രാമകുഛ്കൊറാവിയാണ് സ്വന്തം അമ്മയെ കൊലപ്പെടുത്തി ശരീരം ഭക്ഷിച്ചത്. കൊലപാതകത്തിന് ശേഷവും പ്രതി യാതൊരുവിധത്തിലുള്ള കുറ്റബോധമോ പശ്ചാത്താപമോ പ്രകടിപ്പിക്കാത്തതാണ് കോടതിയെ ആശ്ചര്യപ്പെടുത്തിയത്. മദ്യത്തിന്റെ ലഹരിയില്‍ വളരെ ക്രൂരവും പൈശാചികവുമായ രീതിയിലാണ് പ്രതി അമ്മയെ കൊന്ന് തിന്നതെന്നും ഇത് വളരെ ലജ്ജാവഹമായ സംഭവമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
2017 ആഗസ്റ്റ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതി കൊല്ലപ്പെട്ട അമ്മയ്ക്കൊപ്പം സംശയാസ്പദമായ രീതിയില്‍ നില്‍ക്കുന്നത് തൊട്ടയല്പക്കത്തെ വീട്ടിലെ കുട്ടി കണ്ട് നിലവിളിച്ചതാണ് കേസില്‍ വഴിത്തിരിവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക