കേരളത്തിൽ ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതം ഉടച്ചുവാർത്ത സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ പി.കെ കുഞ്ഞാലിക്കുട്ടി.
മുസ്ലീംങ്ങൾക്ക് കിട്ടിവന്ന ആനുകൂല്യം സർക്കാർ ഇല്ലാത്താക്കിയെന്ന് അദ്ദേഹം പറഞ്ഞു. സച്ചാർ കമ്മീഷൻ ശുപാർശ പ്രകാരം മറ്റ് സംസ്ഥാനങ്ങളിൽ ലഭിക്കുന്ന ആനുകൂല്യമാണ് സർക്കാർ ഇല്ലാതാക്കിയതെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത് പിന്നോക്കാവസ്ഥ നേരിട്ട ഇന്ത്യയിലെ പ്രബല ന്യൂനപക്ഷത്തിന് ലഭിച്ച ആനുകൂല്യമാണ് സർക്കാർ ഇല്ലാത്താക്കിയന്നും കുഞ്ഞിലിക്കുട്ടി പറഞ്ഞു.
ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് ആനുകൂല്യം നൽകണം എന്നുണ്ടെങ്കിൽ ആരും എതിരല്ല. ന്യൂനപക്ഷങ്ങൾക്ക് ഒരു പ്രത്യേക സ്കീം ആയിരുന്നു ഉചിതമെന്നും അദ്ദേഹം കൂട്ടിചേർത്തു.
സച്ചാർ ആനുകൂല്യം കേരളം അവസാനിപ്പിക്കുകയാണ്. ന്യൂനപക്ഷ ജനവിഭാഗത്തിന് പ്രത്യേക സ്കീം നൽകിയാൽ മതിയെന്ന് സർവ്വകക്ഷിയോഗത്തിൽ പറഞ്ഞിരുന്നു.
അത് ആരും കേട്ടില്ല. ഇപ്പോൾ ന്യൂനപക്ഷങ്ങൾക്കിടയിൽ സർക്കാർ ഭിന്നിപ്പ് ഉണ്ടാക്കി. വിവിധ സംവിധാനങ്ങളെ തമ്മിലടിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.
ആനുകൂല്യം നിഷേധിക്കപ്പെട്ടു അന്ന വികാരമാണ് നാളെ മുതൽ ഒരു വിഭാഗം ജനങ്ങൾ ഉയർത്താൻ പോവുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം നിലവിലെ രീതി മാറ്റി 2011ലെ ജനസംഖ്യാടിസ്ഥാനത്തിൽ ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണം ചെയ്യാനാണ് മന്ത്രിസഭാ തീരുമാനം.
ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെൻസസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തിൽ ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ ന്യൂനപക്ഷ സ്കോളർഷിപ്പ് അനുവദിക്കും.
ക്രിസ്ത്യൻ 18.38%, മുസ്ലീം 26.56%, ബുദ്ധർ 0.01%, ജൈൻ 0.01%, സിഖ് 0.01% എന്നിങ്ങനെയാണിത്. സ്കോളർഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതിൽ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക