ഹജ്ജ് കർമങ്ങൾക്ക് ഇന്ന് തുടക്കമാകും. കർമ്മങ്ങൾക്കായി മലയാളികൾ ഉൾപ്പെടെ ഏകദേശം എല്ലാ തീർത്ഥാടകരും ഇതിനകം തന്നെ മക്കയിൽ എത്തിയിട്ടുണ്ട്. അഞ്ച് ദിവസമാണ് ഹജ്ജ് കർമ്മങ്ങൾ നീണ്ടു നിൽക്കുക. മക്കയിലെത്തി മിനായിൽ താമസിക്കുന്നതോടെയാണ് ഹജ്ജ് കർമ്മങ്ങൾ ആരംഭിക്കുക. അതേസമയം, നാളെയായിരിക്കും ഹജ്ജ് കർമ്മങ്ങളുടെ പ്രധാന കർമ്മമായ അറഫാ സംഗമം നടക്കുക. തീർഥാടകർ ഉച്ചയ്ക്ക് മുൻപ് തന്നെ അറഫാ സംഗമം കഴിഞ്ഞ് രാത്രി മുസ്ദലിഫയിൽ താമസിക്കും.
സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗൺ ഇല്ല, ബക്രീദ് പ്രമാണിച്ച് ഇളവുകൾ ഇന്ന് അനുവദിക്കും
60,000 ആഭ്യന്തര തീർഥാടകരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്. ചൊവ്വാഴ്ച മിനായിൽ തിരിച്ചെത്തുന്ന തീർഥാടകർ മൂന്നു ദിവസം മിനായിൽ താമസിച്ച് ജംറകളിൽ കല്ലേറ് കർമം നിർവഹിക്കുകയും ചെയ്യും. ശേഷം വ്യാഴാഴ്ച ഹജ്ജ് കർമങ്ങൾ അവസാനിക്കും. മിനായിലെ തംപുകളിലും മിന ടവറുകളിലുമായാണ് തീർത്ഥാടകർ താമസിക്കുക. ഇവരെല്ലാം നാളെ പ്രഭാത നിസ്ക്കാരം വരെ ആരാധനാ കർമ്മങ്ങളിൽ മുഴുകുകയും ചെയ്യും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഇത്തവണത്തെ ഹജ്ജ് കർമ്മങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക