ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ സര്‍ക്കാര്‍ നിലപാട് തെറ്റില്ലെന്ന് പാലോളി മുഹമ്മദ് കുട്ടി. യുഡിഎഫ് കാലത്ത് ആരും 80:20 അനുപാതത്തില്‍ പരാതിപ്പെട്ടിട്ടില്ല. മുസ്ലിം ലീഗിന്റെത് രാഷ്ട്രീയ ആരോപണം മാത്രമാണ്.
സ്കോളര്‍ഷിപ്പ് അനുപാതം സംബന്ധിച്ച ഉത്തരവ് ഇറക്കിയത് യുഡിഎഫ് സര്‍ക്കാരാണ്. പാലോളി കമ്മിറ്റിയില്‍ എല്ലാ വിഭാഗത്തിലുമുള്ള ആളുകളുണ്ടായിരുന്നു.
സച്ചാര്‍, പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് അപ്രസക്തമായെന്ന് പറയുന്നത് പൊള്ളത്തരമാണ്. എല്ലാ വിഭാഗത്തിന്റെയും അഭിപ്രായം കേട്ടാണ് സ്കോളര്‍ഷിപ്പ് അനുപാതം നിശ്ചയിച്ചത്.
കേരളത്തിലെ പരിവര്‍ത്തിത ക്രൈസ്തവരുടെ അവസ്ഥയും പരിതാപകരമാണ്. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിതരണത്തില്‍ ആര്‍ക്കും നഷ്ടമുണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ പിശകുണ്ടായോ എന്ന് പരിശോധിക്കും. സാഹചര്യം പരിഗണിച്ചാണ് മറ്റ് സമുദായങ്ങളെയും ഉള്‍പ്പെടുത്തിയതെന്ന് മുഹമ്മദ് കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക