കനത്ത മഴയില്‍ പാളത്തില്‍ മണ്ണിടിഞ്ഞ് തടസ്സപ്പെട്ട കൊങ്കണ്‍ പാതയിലെ ഗതാഗതം വീണ്ടും പുനഃസ്ഥാപിച്ചു. രണ്ട് ദിവസം ഗതാഗത തടസ്സം നേരിട്ടിരുന്നു. ശേഷം എറണാകുളം-അജ്മീര്‍ മരുസാഗര്‍ എക്സ്പ്രസാണ് കടത്തിവിട്ടത്.
രാവിലെ ഏഴുമണിക്ക് ട്രെയിന്‍ എന്‍ജിനും തുടര്‍ന്ന് ചരക്കു ട്രെയിനും കടത്തിവിട്ട് പാതയുടെ ബലപരിശോധന നടത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ പത്തരയോടെ മംഗളൂരു ജംങ്ഷനും തോക്കൂരിനുമിടയില് കുലശേഖര തുരങ്കത്തിന് സമീപമാണ് പാളത്തില്‍ മണ്ണിടിഞ്ഞത് ഗതാഗത തടസ്സത്തിന് കാരണം.
റയില്‍വേ വൈദ്യുത ലൈനിനും കേബിളുകള്ക്കുമുള്പ്പെടെ തകരാര്‍ സംഭവിച്ചിരുന്നു. നേരത്തെയും മണ്ണിടിച്ചില്‍ ഉണ്ടായപ്പോള്‍ നിര്‍മിച്ച സംരക്ഷണഭിത്തിക്കും മുകളിലൂടെയാണ് നൂറുമീറ്ററോളം മണ്ണ് കുത്തിയൊലിച്ചുവന്നത് ആളപായം ഒന്നും സംഭവിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക