ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് സംഭവം.പോലീസുകാരൻ സ്ത്രീയുടെ ശരീരത്തിന് മുകളിൽ കയറിയിരുന്നു മർദിക്കുകയായിരുന്നു.കാന്‍പൂരില്‍ ദെഹത് പോലിസ് സ്റ്റേഷനിലെ മഹേന്ദ്ര പട്ടേലാണ് സ്ത്രീക്കെതിരേ ഇത്തരം അതിക്രമം നടത്തിയത്.ഇന്നലെയാണ് സംഭവം നടന്നത്.സംഭവം നടന്നതിന് പിന്നാലെ തന്നെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു കഴിഞ്ഞു.
എന്നാൽ ഇതിനെതിരെ പോലീസ് പ്രതികരിച്ചിട്ടുണ്ട്.തനിയ്ക്കു നേരെയുള്ള ആരോപണങ്ങൾ പോലീസ് നിഷേധിച്ചു.സ്ത്രീകൾ തന്നെയാണ് ഉപദ്രവിച്ചതെന്നു മഹേന്ദ്ര പട്ടേൽ അവകാശപ്പെട്ടു.ശൈവം യാദവ് എന്നയാളുടെ കുടുംബത്തിലെ സ്ത്രീകള്‍ ആണിവർ.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയാണ് ശൈവം യാദവ്.റിപോര്‍ട്ട് അനുസരിച്ച് ദുര്ഗാദാസ്പൂര് ഗ്രാമത്തില്‍ യാദവിനെ അന്വേഷിച്ചെത്തിയ എസ്ഐ മഹേന്ദ്ര പട്ടേല്‍ അവിടത്തെ ഒരു സ്ത്രീയുമായി വാക്കുതര്‍ക്കമുണ്ടായി തുടർന്ന് സംഭവം അരങ്ങേറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക