ബലിപെരുന്നാളുമായി ബന്ധപ്പെട്ട് കോവിഡ് മാർഗനിർദേശം പുറത്തിറക്കി ഉത്തർപ്രദേശ് സർക്കാർ. ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി അൻപത് പേരിൽ കൂടുതൽ പേർ ഒത്തുകൂടരുതെന്ന് സർക്കാർ അറിയിച്ചു. മാത്രമല്ല, കന്നുകാലികളെയോ ഒട്ടകത്തെയോ പരസ്യമായി അറുക്കുന്നതിന് അനുമതി നൽകില്ല.
ഗർഭിണികൾ വാക്സിൻ സ്വീകരിക്കണം, മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ സ്വീകരിക്കാമെന്ന് ആരോഗ്യമന്ത്രി
പൊതു സ്ഥലങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നതിനും ബലി നടത്തുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ബലി ചടങ്ങിനായി തയ്യാറാക്കിയ സ്ഥലങ്ങളിലോ സ്വകാര്യ സ്ഥലത്തോ ആണ് കര്‍മം നടത്തേണ്ടത്. മാത്രമല്ല, ബലി കഴിഞ്ഞാൽ ആ പരിസരം ശുചീകരിക്കേണ്ടതുണ്ടെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക