ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തിലുള്ള കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഡല്‍ഹി ജന്തര്‍ മന്തറില്‍ കര്‍ഷകരുടെ പ്രതിഷേധം ആരംഭിച്ചു. 40ഓളം കര്‍ഷക സംഘടനകളില്‍ നിന്നായി 200ഓളം പേരാണ് സമരത്തില്‍ നിലകൊള്ളുന്നത്. സമരം മുന്നിൽ കണ്ടുകൊണ്ട് ഡല്‍ഹിയില്‍ വൻ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി.
ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിംഘുവില്‍ നിന്ന് പൊലീസ് അകമ്പടിയോടെയാണ് കര്‍ഷകര്‍ 4 ബസുകളിലായി ജന്തര്‍ മന്തറിലേക്ക് സമരത്തിൽ എത്തിയത്.
അതേസമയം, കര്‍ഷകര്‍ക്ക് പിന്തുണയുമായി പ്രതിപക്ഷ എം.പിമാര്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധം ആരംഭിച്ചു. രാഹുല്‍ ഗാന്ധിയുള്‍പ്പെടെ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. പാര്‍ലമെന്റിന്റെ ഇരുസഭകളും ബഹളത്തെ തുടര്‍ന്ന് ഉച്ച രണ്ടുമണി വരെ പിരിഞ്ഞിരുന്നു. കാര്‍ഷിക നിയമങ്ങളില്‍ ചര്‍ച്ച നടത്തണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് സഭാനടപടികള്‍ കലഹത്തിൽ അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക