ദുൽഖർ സൽമാന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് താരത്തെക്കുറിച്ച് കുറിപ്പുമായി നടൻ നിർമൽ പാലാഴി. ദുൽഖറുമായി സലാല മൊബൈൽസ് എന്ന ചിത്രത്തിൽ ഒരു ചെറിയ രംഗത്തിൽ അഭിനയിച്ച പരിചയം മാത്രമേ തനിക്ക് ഉള്ളു. എന്നാൽ തനിക്ക് ഒരു അപകടം ഉണ്ടായപ്പോൾ താരത്തിൽ നിന്നും ഒരു തുക ലഭിച്ചു എന്നും അദ്ദേഹം,പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് നിർമൽ പാലാഴി കുറിപ്പ് പങ്കുവെച്ചത്.
നിർമൽ പാലാഴിയുടെ വാക്കുകൾ:
“സലാല മൊബൈൽസ്”എന്ന സിനിമയിൽ ഒരു ചെറിയ സീനിൽ അഭിനയിച്ചിട്ടുള്ള പരിചയമേ ഉള്ളു. പിന്നെ എപ്പോഴെങ്കിലും കണ്ടാൽ ഞാൻ അന്ന് കൂടെ അഭിനയിച്ചിരുന്ന ആൾ എന്ന് പറഞ്ഞു പരിചയപ്പെടുത്തേണ്ടിവരും എന്നൊക്കെ കരുതി ഒരു ഫോട്ടോ എടുത്ത് പിരിഞ്ഞതായിരുന്നു.
പക്ഷെ 2014ൽ ആക്സിഡന്റ് പറ്റിയപ്പോ പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടിൽ ദുൽഖർ വകയായി എത്തിയിരുന്നു. എഴുന്നേറ്റ് ശരിയാവും വരെ എന്റെ ആരോഗ്യ സ്ഥിതി അലക്സ് ഏട്ടൻ വഴിയും നേരിട്ട് വിളിച്ചും അന്വേഷിച്ചു കൊണ്ടിരുന്നു.
നന്ദിയും സ്നേഹവും കടപ്പാടും മാത്രം.ജീവിതത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
അതേസമയം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ടാണ് അവസാനമായി ചിത്രീകരണം പൂർത്തിയായ ദുൽഖർ ചിത്രം.
കൊല്ലം, തിരുനനന്തപുരം, കാസർകോട്, ഡൽഹി എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ ലൊക്കേഷനുകൾ. അരവിന്ദ് കരുണാകർ എന്ന പൊലീസുകാരന്റെ വേഷമാണ് സെല്യൂട്ടിൽ ദുൽഖറിന്റെത്.
ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയൻ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഈയപ്പൻ, ബിനു പപ്പു, അലൻസിയർ, വിജയകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക