കൊവിഡ് വ്യാപനം കുറയ്ക്കുന്നതിന്റെ ഭാഗമായി കർശന നടപടികളുമായി സൗദി അറേബ്യ.
അനുമതിയില്ലാതെ യാത്രാ വിലക്കുള്ള രാജ്യങ്ങളിലേക്ക് പോവുന്ന പൗരർക്ക് മൂന്ന് വർഷം യാത്രാ വിലക്ക് ഏർപ്പെടുത്താനാണ് സൗദി ഭരണകൂടത്തിന്റെ തീരുമാനം.
നിലവിൽ ഇന്ത്യ, ഇന്തോനേഷ്യ, അർജന്റീന, ബ്രസീൽ, ഈജിപ്ത്, എത്യോപ്യ, ലെബനൻ, പാകിസ്താൻ, സൗത്ത് ആഫ്രിക്ക, തുർക്കി, വിയറ്റ്നാം, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ സൗദി പൗരർക്ക് അനുമതിയില്ല.
ആഗോള തലത്തിൽ കൊവിഡിന്റെ ഡെൽറ്റ വകഭേദം ഉൾപ്പെടെ വ്യാപിക്കുന്ന സാഹചര്യത്തിൽ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക