സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തിന്റെ പരിശോധന ഇന്നും നടക്കും. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സ്ഥിതിയാണ് സംഘം ഇന്ന് വിലയിരുത്തുക. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ഡയറക്ടര്‍ ഡോ.സുജീത് സിംഗിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കേരളത്തിലെ സാഹചര്യം വിലയിരുത്തുവാനായി എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്രസംഘം ആലപ്പുഴയിലെത്തി പരിശോധന നടത്തിയിരുന്നു. ശാസ്ത്രീയമായ നിയന്ത്രണങ്ങളിലൂടെ വ്യാപനത്തിനു തടയിടാന്‍ മലപ്പുറത്തെത്തിയ സംഘം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയ ശേഷം അറിയിച്ചു.
വെടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥിനി മാനസയുടെയും രഖിലിന്റെയും സംസ്കാരം ഇന്ന് നടക്കും
തിങ്കളാഴ്ച ആരോഗ്യമന്ത്രിയും ഉന്നതോദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ടിപിആര്‍ ഉയര്‍ന്നു നില്‍ക്കുന്നത് ആശ്വാസകരമല്ലെന്നാണ് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തല്‍. രാജ്യത്ത് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ പകുതിയിലധികവും കേരളത്തിൽ നിന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക