കോതമംഗലത്ത് വെടിയേറ്റ് മരിച്ച ദന്തല്‍ വിദ്യാര്‍ത്ഥിനി മാനസയുടെയും ആത്മഹത്യ ചെയ്ത കൊലയാളി രഖിലിന്റെയും സംസ്കാരം ഇന്ന്. കണ്ണൂര്‍ പയ്യാമ്പലം ശ്മശാനത്തിലാണ് മാനസയുടെ മൃതദേഹം സംസ്കരിക്കുക. എകെജി ഹോസ്പറ്റലിലാണ് മാനസയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മന്ത്രി എംവി ഗോവിന്ദന് മാസ്റ്റര്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തും. രാവിലെ ഒൻപത് മണിക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പയ്യാമ്പലത്ത് സംസ്കരിക്കുക.
രഖിൽ തോക്ക് വാങ്ങിയത് ബിഹാറിൽ നിന്ന്; എട്ട് ദിവസം ബിഹാറിൽ തങ്ങിയെന്ന് പൊലീസ്
അതേസമയം, ആത്മഹത്യ ചെയ്ത മാനസയുടെ കൊലയാളി രഖിലിന്റെ മൃതദേഹവും ഇന്ന് സംസ്കരിക്കും. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വീട്ടില്‍ എത്തിച്ച ശേഷം പിണറായിയിലെ പൊതുശ്മശാനത്തിലാകും സംസ്കരിക്കുക. സംഭവത്തിൽ സഹപാഠികളായ കൂടുതല്‍ കുട്ടികളുടെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. കൊലപാതകത്തിനു മുന്‍പ് രഖില്‍ നടത്തിയ അന്തര്‍ സംസ്ഥാന യാത്രകളെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. രഖില്‍ നടത്തിയ ബീഹാര്‍ യാത്രയെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക