കോതമമംഗലത്ത് വെടിയേറ്റ് മരിച്ച ഡെന്റൽ കോളേജ് വിദ്യാർത്ഥിനി മാനസയുടെ മൃതദേഹം കണ്ണൂർ പയ്യാമ്പലം ശ്മശാനത്തിൽ സംസ്കരിക്കും.
ഇന്നലെ രാത്രി പോസ്റ്റുമോർട്ടം പൂർത്തിയായതോടെ എ.കെ.ജി സ്മാരക ഹോസ്പിറ്റിലിൽ സൂക്ഷിച്ച മൃതദേഹം രാവിലെ നാറാത്തുള്ള വീട്ടിലേക്ക് കൊണ്ടുപോകും. ഒമ്പത് മണിക്ക് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കാനാണ് തീരുമാനം.
തലശേരി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ച രഖിലിന്റെ മൃതദേഹം 9.30ന് പിണറായി പ്രശാന്തിയിൽ സംസ്കരിക്കും. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് രഖിലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്.
അതേസമയം രഖിലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ച് വരുകയാണ്. ബിഹാറിൽ നിന്നാണ് രഖിലിന് തോക്ക് ലഭിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ബിഹാറിൽ എട്ട് ദിവസം രഖിൽ യാത്ര ചെയ്തിരുന്നു. ഇതോടെ രഖിലിന്റെ അന്തർ സംസ്ഥാന യാത്രകളും പൊലീസ് അന്വേഷിച്ച് വരുകയാണ്. മാനസയുടെ സഹപാഠികളുടെ മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക