ഡൽഹി: ഡൽഹിയിൽ നാല് യുവാക്കൾ ചേർന്ന് പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പരാതി നല്കുന്നതില് നിന്ന് പോലീസ് പലതവണ തങ്ങളെ പിന്തിരിപ്പിക്കുകയും പ്രതികളിലൊരാളുടെ പേര് മറച്ചുവയ്ക്കാന്‍ ആവശ്യപ്പെട്ടതായും പതിനാലുകാരിയുടെ കുടുംബം ആരോപിച്ചു.
ടൈംസ് ഓഫ് ഇന്ത്യയിലെ ഒരു റിപ്പോർട്ട് പ്രകാരം ഗാസിയാബാദിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ പ്രതികളിലൊരാൾ ജൂലൈ 27 ന് വീടിനടുത്തുള്ള ഒരു ക്ഷേത്രത്തിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് അവർ ഒരു പാർക്കിലേക്ക് പുറപ്പെട്ടു, അവിടെ അയാൾ അവളെ തന്റെ മൂന്ന് സുഹൃത്തുക്കൾക്ക് പരിചയപ്പെടുത്തി.
20 വയസ്സുകാരായ പ്രതികള്‍ പ്രതികൾ പെൺകുട്ടിയെ അവരുടെ കാറിൽ ഡ്രൈവിന് പോകാന്‍ ക്ഷണിച്ചു. എന്നാൽ, അവർ അവളെ ഡൽഹിയിലെ കോണ്ട്ലി പ്രദേശത്തെ ഒരു ഫ്ലാറ്റിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു.
സംഭവത്തിന് ശേഷം പ്രതി അവളെ പ്രധാന റോഡിൽ ഉപേക്ഷിച്ചുവെന്നും ആക്രമണത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു. ഒടുവിൽ പെൺകുട്ടി സംഭവം മാതാപിതാക്കളോട് പറയുകയും തുടർന്ന് പരാതി നൽകുകയും ചെയ്തു.
എന്നാൽ, ഒരു പോലീസുകാരൻ പ്രതികളിലൊരാളുടെ പേര് വെളിപ്പെടുത്തരുതെന്ന് നിര്‍ദേശിച്ചതിനാല്‍ ആദ്യം പോലീസിൽ പരാതി നൽകുന്നത് തങ്ങളെ ബുദ്ധിമുട്ടിച്ചതായി പെൺകുട്ടിയുടെ കുടുംബം അവകാശപ്പെട്ടു.
“ഞങ്ങൾ അവരെ സമീപിച്ചപ്പോൾ പോലീസ് ഞങ്ങളോട് പെരുമാറിയത് നിർഭാഗ്യകരമാണ്. അവർ ഞങ്ങളുടെ പരാതി രണ്ടുതവണ കീറുകയും പലതവണ ഞങ്ങളെ പിന്തിരിപ്പിക്കുകയും ചെയ്തു. പിന്നീട് ഞങ്ങൾ ചില മുതിർന്ന ഉദ്യോഗസ്ഥരെ സമീപിച്ചു, അവർ എഫ്ഐആർ ഫയൽ ചെയ്യാൻ ഞങ്ങളെ സഹായിച്ചു,” പെൺകുട്ടിയുടെ ഒരു ബന്ധു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക