ഒമ്പത്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ ദില്ലി പൊലീസിനെതിരേ ആരോപണവുമായി കുടുംബം. കേസില്‍ പ്രതികളെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് കുടുംബം ആരോപിച്ചു. തങ്ങളുടെ മകള്‍ പീഡിപ്പിക്കപ്പെട്ടിട്ടും ഷോക്കേറ്റാണ് മരിച്ചതെന്ന് പറയാന്‍ പൊലീസ് നിര്‍ബന്ധിച്ചുവെന്നും കുടുംബം പറയുന്നു. മകളുടെ മൃതദേഹം സംസ്കരിക്കുന്ന വിവരമറിഞ്ഞ് ശ്മശാനത്തിലെത്തിയപ്പോള്‍ പൂജാരിയാണ് മരണവിവരം പറഞ്ഞത്.
ചിതയില്‍ വെള്ളമൊഴിച്ച് കെടുത്താന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് തടഞ്ഞുവെന്നും മാതാപിതാക്കള്‍ ആരോപിച്ചു. തങ്ങളുടെ മകളുടെ ശരീരത്തില്‍ പരിക്കേറ്റ പാടുകളുണ്ടായിരുന്നു. പൂജാരി രാധേശ്യാം ആണ് മകളെ ബലാത്സംഗം ചെയ്തതെന്നും മാതാപിതാക്കള്‍ ആരോപിച്ചു.
സംഭവത്തില്‍ പൂജാരി ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. പെണ്‍കുട്ടിയുടെ ശവസംസ്കാരം നടത്തിയതില്‍ നിന്നും കാലിന്റെ ഒരു ഭാഗം മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇത് പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. ഒപ്പം ഫൊറന്‍സിക് പരിശോധനയും നടത്തും. അതേസമയം പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ പ്രതിഷേധം വ്യാപകമാകുകയാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക