സംസ്ഥാനത്ത് മദ്യം വാങ്ങുവാൻ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ബെവ്കോ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ ഇന്ന് മുതൽ നടപ്പിലാക്കും. ആര്‍ടിപിസിആര്‍ നെഗറ്റിവ് സർട്ടിഫിക്കറ്റോ വാക്സിനേഷന് സർട്ടിഫിക്കറ്റോ കയ്യിൽ കരുതിയാകണം മദ്യം വാങ്ങാനെത്തേണ്ടത്. ഇക്കാര്യം സംബന്ധിച്ച് ബെവ്കോ മാനേജർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് നിർദേശങ്ങളെ മറികടന്നാണ് എപ്പോഴും മദ്യം വാങ്ങാനെത്തുന്നത്. വലിയ തിരക്കാണ് ഷോപ്പുകൾക്ക് മുന്നിൽ അനുഭവപ്പെടാറുള്ളത്. ബെവ്കോ ഔട്ട്ലെറ്റുകളില് തിരക്ക് വര്‍ധിക്കുന്നതിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.
സംസ്ഥാനത്ത് പച്ചക്കറി- പലവ്യഞ്ജന കടകകളില്പോലും ഏർപ്പെടുത്തിയിരിക്കുന്ന കോവിഡ് നിർദേശങ്ങൾ ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് ബാധകമാകാത്ത എന്തുകൊണ്ടാണെന്നാണ് കോടതി കഴിഞ്ഞ ദിവസം ചോദിച്ചത്. ആള്‍ക്കൂട്ടം അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇരുട്ട് നിറഞ്ഞ ഇടങ്ങളാണോ നിങ്ങള്‍ മദ്യ വില്പനയ്ക്ക് കണ്ടുവച്ച സ്ഥലങ്ങളെന്ന് ഫോട്ടോ ഉയര്‍ത്തിക്കാട്ടിയാണ് കോടതി ചോദിച്ചത്. ഈ വിഷയത്തിൽ സർക്കാർ ഇന്ന് മറുപടി നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക