സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് 19,49,640 പേര്‍ക്ക് ഇതുവരെ വിതരണം ചെയ്തതായി ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആര് അനില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓണക്കിറ്റ് വിതരണം ഊര്‍ജിതമായി പുരോഗമിക്കുകയാണെന്നും ഒരാള്‍ക്കും കിറ്റ് കിട്ടാത്ത സാഹചര്യമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
എഎവൈ കാര്‍ഡിലെ 4,76,177 പേരും, പിഎച്ച്എച്ച് കാര്‍ഡിലെ 12,58,235 പേരും, എന്പിഎന്സ് കാര്‍ഡുകാരായ 59,162 പേരും, എന്‍പിഎസ് വിഭാഗത്തിലെ 1,56,066 പേരും ഭക്ഷ്യകിറ്റ് കൈപ്പറ്റിയിട്ടുണ്ട്. മലപ്പുറം ജില്ലയിലാണ് കൂടുതൽ കിറ്റുകൾ വിതരണം ചെയ്തത്, 2,39,812 എണ്ണം. തിരുവനന്തപുരം ജില്ലയിൽ 2,20,991, തൃശൂരിൽ 1,94,291, ആലപ്പുഴയിൽ 1,37,662, എറണാകുളത്ത് 1,59,631, ഇടുക്കിയിൽ 93,931, കണ്ണൂരിൽ 98,986, കാസർകോട് 76,501, കൊല്ലത്ത് 1,30,092, കോട്ടയത്ത് 97,460, കോഴിക്കോട് 1,76,308, പാലക്കാട് 1,65,358, പത്തനംതിട്ടയിൽ 81,692, വയനാട് 76,925 എന്നിങ്ങനെ എണ്ണം കിറ്റുകളാണ് വിതരണം ചെയ്തത്. ഇന്നു മുതല്‍ എല്ലാ കാര്‍ഡുകാര്‍ക്കും അവരവരുടെ റേഷന്‍ കടകളില്‍ നിന്ന് കിറ്റ് വാങ്ങാവുന്നതാണ്. പരമാവധി ഓണത്തിന് മുന്‍പ് വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ഉള്‍വനങ്ങളിലെ ആദിവാസി ഊരുകളിലുള്ളവര്‍ക്ക് കിറ്റ് വാങ്ങുന്നതിന് പ്രയാസം നേരിടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. വാതില്‍പ്പടി വിതരണത്തിലൂടെ നേരിട്ട് ആദിവാസി ഊരുകളിലെത്തി ഭക്ഷ്യകിറ്റ് വിതരണത്തിനും അതോടൊപ്പം ഈ മാസത്തെ റേഷന്‍ വിതരണത്തിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം വിതുര പഞ്ചായത്തിലെ പൊടിയക്കാല ആദിവാസി കോളനിയിൽ കിറ്റ് വിതരണം ചെയ്ത് ഇതിന് തുടക്കം കുറിയ്ക്കും. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ മന്ത്രി കെ രാധാകൃഷ്ണനും കിറ്റ് വിതരണത്തിൽ പങ്കെടുക്കും. കന്യാസ്ത്രീ മഠങ്ങളിലെയും അഗതി മന്ദിരങ്ങളിലെയും താമസക്കാര്‍ക്കും ഓണക്കിറ്റുകള്‍ നേരിട്ട് എത്തിച്ചു നല്‍കും. ദുര്‍ബല വിഭാഗത്തിലെ ഒരു കുടുംബം പോലും പ്രയാസം അനുഭവിക്കരുതെന്നാണ് സര്‍ക്കാര്‍ കാണുന്നതെന്നും മന്ത്രി പറഞ്ഞു.
സപ്ലൈകോ ജീവനക്കാരുടെ ബോണസ്, ഉത്സവബത്ത, അഡ്വാൻസ് എന്നിവ സംബന്ധിച്ച് വിവിധ യൂണിയനുകളുമായി ചർച്ച ചെയ്ത് ധാരണയിലെത്തിയിട്ടുണ്ട്. ഇതിനു പുറമേ 150 ലധികം ദിവസം തൊഴിലെടുത്ത ജീവനക്കാര്‍ക്ക് 750 രൂപയുടെ സൗജന്യ വൗച്ചറും ഓണസമ്മാനമായി നൽകുമെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക