മുസ്ലിം ലീഗിന്റെ അക്കൗണ്ട് 2031ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ പൂട്ടിക്കുമെന്ന് എ.എന്‍ ഷംസീര്‍ എം.എൽ.എ. നിയമസഭയില്‍ ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താടിയില്ലാത്ത മോദിയായിരുന്നു ഇന്ദിരാ ഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു.
”കഴിഞ്ഞ തിരഞ്ഞെടുപ്പോട് കൂടി ലീഗ് മൂന്ന് ജില്ലകളില്‍ ഒതുങ്ങി. അടുത്ത തിരഞ്ഞെടുപ്പില്‍ കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ അക്കൗണ്ട് പൂട്ടിക്കും. തൊട്ടടുത്ത തിരഞ്ഞെടുപ്പോടെ മലപ്പുറം ജില്ലയിലെ അക്കൗണ്ടും പൂട്ടിക്കും. ഇന്ദിരാ ഗാന്ധിയുടെ മിറര്‍ ഇമേജാണ് നരേന്ദ്ര മോദി. താടിയില്ലാത്ത മോദിയായിരുന്നു ഇന്ദിരാ ഗാന്ധി”- എ.എന്‍ ഷംസീര്‍.
അതേസമയം മുസ്ലിം ലീഗിനെ തകർക്കാനുള്ള സിപിഎമ്മിന്റെ ശ്രമം നടപ്പാകില്ലെന്നു നിയമസഭയിൽ മഞ്ഞളാംകുഴി അലി പറഞ്ഞു. സി.എച്ച്. മുഹമ്മദ് കോയ പറഞ്ഞതു പോലെ ഉറങ്ങുന്ന സിംഹം ആണ് മുസ്ലിം ലീഗ്. അതിനെ വെറുതെ ചൊറിഞ്ഞു ഉണർത്തിയാൽ സിപിഎമ്മിന്റെ നാശമാകും ഉണ്ടാകുക. മുസ്ലിം ലീഗിനെ ഇല്ലാതാക്കാനും തകർക്കാനും കുറെ ആൾക്കാൾ മുൻകാലങ്ങളിൽ ശ്രമിച്ചതാണ്.
ലീഗിനെ എത്രത്തോളം എതിർക്കുമോ അത്രത്തോളം ശക്തിയായി ആ പാർട്ടി വളരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക