ഹൈദരാബാദ്: തെലങ്കാനയിൽ അന്ത്യകർമങ്ങൾ നിർവഹിക്കാൻ പണമില്ലാത്തതിനാൽ 93-കാരനായ മുത്തച്ഛന്റെ മൃതദേഹം ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ച് യുവാവ്.
ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പരാതിപ്പെട്ടതിനെ തുടർന്ന് പോലീസ് വാറങ്കലിലെ പാർക്കലയിലെ വീട്ടിൽ പരിശോധന നടത്തി തിരച്ചിലിൽ പോലീസ് സംഘം റഫ്രിജറേറ്ററിനുള്ളിൽ അഴുകിയ മൃതദേഹം കണ്ടെത്തി.
93കാരനും അദ്ദേഹത്തിന്റെ ചെറുമകൻ നിഖിലും ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. വൃദ്ധന്റെ പെൻഷനിൽ ആണ് ഇരുവരും ജീവിച്ചിരുന്നത്.
തന്റെ മുത്തച്ഛൻ കിടപ്പിലായിരുന്നുവെന്നും അടുത്തിടെ അനാരോഗ്യത്താൽ മരിച്ചുവെന്നും ചെറുമകൻ പോലീസിനോട് പറഞ്ഞു. മരണശേഷം, ആദ്യം ശരീരം ഒരു ബെഡ്ഷീറ്റ് കൊണ്ട് പൊതിയുകയും പിന്നീട് മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ചെയ്തു.
പണമില്ലാത്തതിനാൽ അന്ത്യകർമങ്ങൾ നടത്താൻ കഴിയാത്തതിനാലാണ് താൻ ഇത് ചെയ്തതെന്ന് ചെറുമകൻ പോലീസിനോട് പറഞ്ഞു.
നിഖിൽ തന്റെ മുത്തച്ഛൻ മൂന്ന് ദിവസം മുമ്പ് മരിച്ചുവെന്നും അന്ത്യകർമങ്ങൾക്ക് പണമില്ലാത്തതിനാൽ മൃതദേഹം ഫ്രിഡ്ജിൽ വയ്ക്കാൻ തീരുമാനിച്ചതായും പോലീസിനോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക