അഫ്ഗാനിസ്ഥാനില്‍ മുന്നേറ്റം തുടരുന്ന താലിബാന് രാജ്യത്തെ പ്രധാന നഗരമായ കണ്ഡഹാറും പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ മേഖലയിലെ ജന ജീവിതം ദുസ്സഹമാവുന്നു.
താലിബാന് ശക്തി കേന്ദ്രങ്ങളില്‍ നിന്നും തലസ്ഥാന നഗരമായ കാബൂളിലേക്ക് ജനങ്ങള്‍ പലായനം ചെയ്യുകയാണ്. എന്നാല്‍ ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ ദിവസങ്ങള്‍ക്കകം തന്നെ കാബൂളും താലിബാന് പിടിച്ചടക്കുന്ന നിലയുണ്ടാവും എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, കണ്ഡഹാറും ഹെറാത്തും പോലുള്ള നഗരങ്ങള്‍ വളരെ എളുപ്പത്തില്‍ താലിബാന് പിടിച്ചടക്കിയെന്ന യാഥാര്‍ത്ഥ്യം ഇപ്പോഴും വിശ്വസിക്കാന്‍ കഴിയാത്ത നിലയിലാണ് തദ്ദേശവാസികള്‍.
സുപ്രധാന നഗരങ്ങളില്‍ പോലും താലിബാന് സര്‍ക്കാര്‍ സേനയുടെ ചെറുത്ത് നില്‍പ്പ് നേരിടേണ്ടി വന്നില്ലെന്നാണ് ഇവര്‍ പറയുന്നത്.
അഫ്ഗാന് സര്‍ക്കാര്‍ സ്വന്തം ജനതയെ താലിബാന് വില്പന നടത്തിയ അവസ്ഥയാണ് ഉണ്ടായത് എന്നും കണ്ഡഹാര്‍ നിവാസിയായ വനിത പ്രതികരിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക