ലണ്ടന്‍: ബ്രിട്ടന് ഹോം സെകട്ടറി പ്രീതി പട്ടേലിനെ വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്ക് ജയില്‍ ശിക്ഷ. മാന്‍സ്ഫീല്‍ഡ് മജിസ്ട്രേറ്റ് കോടതി 30കാരനായ ജെയ്ക്ക് ഹെന്ഡേഴ്സണേയും 26കാരനായ റോബര്‍ട്ട് കുമ്മിങ്ങിനേയുമാണ് ശിക്ഷിച്ചത്.
പ്രീതി പട്ടേലിന്റെ കൊവിഡ് അവലോകന വാര്‍ത്താ സമ്മേളനത്തിലെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഹെന്ഡേഴ്സണ് വംശീയവും അശ്ലീലവുമായ വീഡിയോ നിര്‍മ്മിക്കുകയായിരുന്നു. വീഡിയോ ക്ലോസ്ഡ് സ്നാപ് ചാറ്റ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു.
ഇതേ വീഡിയോ കുമ്മിങ്സും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. ഹെന്‍ഡേഴ്സനെ 10 ആഴ്ചയും കുമ്മിങ്ങിനെ ആറ് ആഴ്ചയുമാണ് ശിക്ഷിച്ചത്. മദ്യപിച്ച് ബോധമില്ലാതെയാണ് വംശീയ പരാമര്‍ശം നടത്തിയതെന്ന അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക