ദില്ലി: ഇന്ധന – എക്സൈസ് നികുതി കുറക്കില്ലെന്ന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. യുപിഎ സർക്കാർ ഇന്ധന വില കുറച്ചത് 1.44 ലക്ഷം കോടി രൂപയുടെ എണ്ണ കടപത്രം ഇറക്കിയാണ് . യുപിഎ സർക്കാരിന്റെ തന്ത്രം പിന്തുടരാൻ എനിക്കാവില്ലെന്നും അവര് വ്യക്തമാക്കി.
സർക്കാരിന് എണ്ണ കടപത്രം വലിയ ബാധ്യതയാണ് വരുത്തിയത്. അതുകൊണ്ടാണ് ഇന്ധന വില കുറയ്ക്കാൻ സാധിക്കാത്തതെന്നും നിർമലാ സീതാരാമൻ വ്യക്തമാക്കി.
എണ്ണ കടപത്രത്തിന്റെ ബാധ്യത ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ധനത്തിന്റെ എക്സൈസ് നികുതി കുറയ്ക്കാൻ ആകുമായിരുന്നുവെന്നും ധനമന്ത്രി വിമർശിച്ചു. ഒരു മാസത്തിലേറെയായി രാജ്യത്തെ പെട്രോൾ വില നൂറിന് മുകളിൽ തുടരുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക