സംസ്ഥാനത്ത് സമ്പൂർണ വാക്സിനേഷൻ നടപ്പിലാക്കിയ ആദ്യ ജില്ല എന്ന അംഗീകാരം സ്വന്തമാക്കി വയനാട്. അർഹരായ എല്ലാവർക്കും ആദ്യ ഡോസ് നൽകിയതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി. മാര്‍ച്ച് മിഷന്, മോപ്പപ്പ് മെയ്, ഗോത്ര രക്ഷാ ജൂണ്‍ തുടങ്ങിയ മിഷനുകള്‍ ഓരോ മാസത്തിലും സംഘടിപ്പിച്ചാണ് വാക്സിനേഷന്റെ ആദ്യഘട്ടം ജില്ല പൂർത്തീകരിച്ചിരിക്കുന്നത്. പ്രധാന ടൂറിസം ജില്ലാ കൂടിയായതിനാൽ എല്ലാവർക്കും വാക്സിൻ നൽകി ടൂറിസം കേന്ദ്രങ്ങൾ പ്രവർത്തിക്കുവാനാണ് ഭരണകൂടത്തിന്റെ തീരുമാനം.
മഹിളാമാള്‍ കാരണം സാമ്പത്തിക ബാധ്യതയില്പ്പെട്ടവരെ സംരക്ഷിക്കണം: കെ.കെ. രമ
6,15,729 പേരാണ് വയനാട്ടില്‍ വാക്സിന് സ്വീകരിച്ചിരിക്കുന്നത്. 213277 പേര്‍ക്ക് രണ്ടാം ഡോസ് നല്‍കിയതായും ഭരണകൂടം പുറത്തുവിട്ട കണക്കുകളിൽ കാണിക്കുന്നു. അതേസമയം, ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് നടത്തിയ മൊബൈല്‍ വാക്സിനേഷന് യജ്ഞങ്ങളും ജില്ലയില്‍ രണ്ട് ദിവസമായി തുടരുന്ന വാക്സിനേഷന് മെഗാ ഡ്രൈവും വലിയ വിജയമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക