ന്യൂയോർക്ക്: അഫ്ഗാൻ പിടിച്ച് അടക്കിയ താലിബാനികളെ അംഗീകരിക്കാൻ തയ്യാറല്ലെന്ന് ഫേസ്ബുക്ക്. താലിബാൻ ഭീകരസംഘടനയാണെന്ന് ഫേസ്ബുക്ക് വീണ്ടും വ്യക്തമാക്കി. താലിബാന്റെ വാട്സ് ആപ്പ് അക്കൗണ്ടും ഫേസ്ബുക്കിലെ പോസ്റ്റുകളും അടിയന്തിരമായി നീക്കിയാണ് ഫേസ്ബുക്കിന്റെ നടപടി. വിവിധ രാജ്യങ്ങൾ താലിബാനെ അംഗീകരിക്കുന്നതിനിടെയാണ് ഫേസ്ബുക്ക് നയം കടുപ്പിച്ചത്.
അഫ്ഗാനിലെ സ്ഥിതിഗതികൾ ഫേസ്ബുക്ക് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. താലിബാനുമായി ബന്ധപ്പെടുന്ന എല്ലാ വാട്സ് ആപ്പ് അക്കൗണ്ടുകളും മരവിപ്പിക്കാൻ തീരുമാനിച്ചു. ഗുരുതരമായ പ്രശ്നമുള്ള അക്കൗണ്ടുകൾ നീക്കം ചെയ്യും’ ഫേസ് ബുക്ക് അധികൃതർ വ്യക്തമാക്കി.
ലോകരാജ്യങ്ങളെ ബാധിക്കുന്നതും ആഗോള സമാധാനത്തിന് ഭീഷണിയാകുന്നതുമായ ഒന്നും പ്രോത്സാഹിപ്പിക്കില്ലെന്ന നയം ഫേസ് ബുക്ക് ആവർത്തിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരേയും മ്യാൻമർ സൈനിക ഭരണകൂടത്തിനെതിരേയും എടുത്ത നടപടി ഫേസ് ബുക്ക് എടുത്തു പറഞ്ഞു.
ട്വിറ്റർ അക്കൗണ്ടിലൂടെയാണ് താലിബാൻ അഫ്ഗാൻ തലസ്ഥാനമായ കാബൂൾ പിടിച്ചതിന്റെ വിവരം പുറത്തുവിട്ടത്. ട്വിറ്റർ താലിബാന് സഹായം നൽകുന്നതിനെതിരെ വിദേശമാദ്ധ്യമങ്ങൾ ചോദ്യം ഉന്നയിച്ചിരുന്നു. എന്നാൽ ട്വിറ്റർ ഔദ്യോഗികമായ വിശദീകരണം നൽകിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക