കേന്ദ്രം സിബിഐയെ സ്വാതന്ത്രമാക്കണമെന്നും പാര്‍ലമെന്റിന് മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു സ്വയംഭരണ സ്ഥാപനമായിരിക്കണം സിബിഐ എന്നും മദ്രാസ് ഹൈക്കോടതി. കണ്ട്രോളര് ആന്റ് ഓഡിറ്റര്‍ ജനറലിന്റെ അതേ നിലയിലുള്ള സ്വയംഭരണാവകാശം സിബിഐയ്ക്ക് ഉണ്ടായിരിക്കണമെന്ന് കോടതി നിർദേശിച്ചു. പാര്‍ലമെന്റിനോട് മാത്രം ഉത്തരവാദിത്വമുള്ളതാണ് കണ്ട്രോളര് ആന്റ് ഓഡിറ്റര്‍ ജനറൽ. തിരഞ്ഞെടുപ്പ് കമ്മീഷനെയും സിഎജിയെയും പോലെ സിബിഐയെ സ്വതന്ത്രമാക്കേണ്ടതുണ്ട്. ചീഫ് സെക്രട്ടറി പദവി പോലെ അധികാരമുള്ള പദവി സിബിഐയ്ക്കും നല്‍കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
നാഷണല്‍ ഡിഫന്‍സ് അക്കാദമി പരീക്ഷയില്‍ വനിതകള്‍ക്ക് പങ്കെടുക്കാമെന്ന് സുപ്രീംകോടതി
മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. രാമനാഥപുരം ജില്ലയില്‍ നടന്ന ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ട ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. ഉത്തരവ് സിബിഐ എന്ന കൂട്ടിലകപ്പെട്ട തത്തയെ പുറത്തുവിടാനുള്ള ഒരു ശ്രമമാണെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിക്കോ മന്ത്രിക്കോ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന അധികാരവും സിബിഐയ്ക്ക് നൽകേണ്ടതാണെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക